kunjan radio

2014, ഒക്‌ടോബർ 29, ബുധനാഴ്‌ച

കുറിപ്പ്

കൈത്താങ്ങ്

അന്നു വൈകുന്നേരം ഞങ്ങൾ നടക്കാനിറങ്ങി..ആരംഭം മുതൽ നടത്തത്തിനൊടുവ് വരെ അവർ വാചാലയായിരുന്നു..ഞാൻ നിശ്ശബ്ധയായ കേൾവിക്കാരിയും ..മറ്റ് ചിലപ്പോൾ എനിക്കജ്ഞാതമായ സുന്ദരികളായ വഴിയോരപ്പൂക്കളെ നിരീക്ഷിക്കുകയും ആഴങ്ങളിൽ  ഒരു സന്തൊഷം അപ്പോളെന്നിൽ മുളച്ച് പൊന്തുകയും ചെയ്തിരുന്നെങ്കിലും ഞാൻ അവരിൽ അസ്വസ്ഥയായിരുന്നു..അവരുടെ ജീവിതാവസ്ഥകൾ എന്നിൽ സഹതാപമല്ല ഉണർത്തിയതെന്ന് വ്യക്തമായി എനിക്കറിയാമായിരുന്നു..ഒപ്പം അത് മാറ്റി കൊടുക്കാൻ കഴിവില്ലാത്തവളെന്നൊരു നിസ്സഹായത വല്ലാതെ എന്നെ ചുറ്റിപ്പടരുകയും ചെയ്തു..ഇടയ്ക്ക് വെച്ച്  ഒരു വീട്ടുമുറ്റത്ത് കാണപ്പെട്ട പ്രായമായ ഒരു ജാതിമരത്തിനോളം പോന്ന കറിവേപ്പില മരം എന്നിൽ അത്ഭുതം ഉണർത്തി...വളർന്ന് മൂപ്പെത്തിയെങ്കിലും കറികൾക്ക് വേണ്ടപ്പെട്ടവളും പാത്രങ്ങളിൽ നിന്നു പുറത്തിരിക്കാൻ യോഗമുള്ളവളും ആണെങ്കിലും  അതിൽ നിന്നും വന്നിരുന്ന ഗന്ധം എന്നിൽ ഒരു ഉന്മേഷം പടർത്തി.. പൊടുന്നനെ എന്നിൽ ഒളിച്ചിരുന്ന ആഹ്ളാദം  പുറത്തേക്ക് പ്രവഹിക്കുകയും ഞാൻ അവരെ ചേർത്ത് പിടിച്ച് നടക്കുകയും ചെയ്തു..ആ സമയത്ത് അവരുടെ മുഖത്ത് പട വെട്ടാൻ മാത്രം പോന്നൊരു ആ‍ത്മ ധൈര്യം ഉരുത്തിരിഞ്ഞ് വരുന്നത് കണ്ടിരുന്നു ..ജീവിതം സങ്കീർണ്ണവും,  ദുർഘടം പിടിച്ചതുമായ  ഒരു ഇടത്തിലൂടെ സഞ്ചരിക്കുമ്പോൾ തീർച്ചയായും എനിക്കുറപ്പുണ്ട് നിരീശ്വരവാദികൾ ഒരു വട്ടമെങ്കിലും ഈശ്വരനെ കുറിച്ച് ഓർത്തിരിക്കാമെന്നും , കഠിനമായ വിശ്വാസമുള്ളവർ ഒരു മാത്രയെങ്കിലും ഈശ്വരനെ മനപ്പൂർവ്വം മറന്നിരിക്കാമെന്നും...